തളിരുകൾ

30 November 2017

മിശിഹാ വരുമ്പോൾ ... ...













സംരക്ഷിച്ച രാജാക്കന്മാരും,
പൂജ അർപ്പിച്ച പുരോഹിതരും,
വെളിച്ചം നൽകിയ ഗുരുഭൂതരും കടന്നു പോകും,
കടന്നു പോകണം.

മിശിഹാ നൽകുന്ന ബലത്തെക്കുറിച്ച്,
ജീവനെക്കുറിച്ച്,
ആന്തരികജ്യോതിയെക്കുറിച്ച്,

തെല്ലൊരു അനുഭൂതി അവർ നൽകി.
പൂർണതയിലേക്ക് മിശിഹാ തന്നെ നയിക്കും
ഹൃദയം തുറന്നാൽ നമ്മിൽ അവൻ രൂപമെടുക്കുകയും ചെയ്യും.


രാജാക്കന്മാരും, പുരോഹിതരും, ആത്മീയഗുരുക്കന്മാരും,
ചിലപ്പോഴെങ്കിലും, നിർഭാഗ്യവശാൽ, ആരാധനാബിംബങ്ങളായി മാറാറുണ്ട്

അവരുടെ പ്രചോദനങ്ങളും,ദർശനങ്ങളും നമ്മെ നയിക്കട്ടെ
അവരുടെ ദീപനാളങ്ങൾ നമുക്ക് വഴികാട്ടികളാകട്ടെ.
പക്ഷെ അവർ കടന്നു പോകേണ്ടവരാണ് -
അവരുടെ കരസ്പർശമല്ല നമ്മുടെ ധന്യത

ജീവിതനിമിഷങ്ങളിലോരോന്നിലും മിശിഹായുടെ സാന്നിധ്യമറിയാൻ
അനേകരിലൂടെ മിശിഹാ നയിക്കട്ടെ
ധ്യാനപൂർവ്വം, കൃപാപൂർവ്വം നമുക്ക് കാത്തിരിക്കാം.

No comments:

Post a Comment

Most Viewed

Featured post

Tapasya -the narrow path

 On our life journey it is natural to ask whether we are ‘in or out’ of heaven. The teaching on the narrow door (Luke 13:24) addresses his f...