തളിരുകൾ

6 March 2018

ജ്ഞാനോദയം ....ഉള്ളിലെ ആർദ്രതയിലേക്ക്.

ആഴങ്ങളിലേക്ക് നോക്കുക,
ഉയരങ്ങളിൽ വാഴുന്നത് എന്നിലെ അഹന്തകളാണ്
ആഴങ്ങളിൽ ഹൃദയത്തിന്റെ ആർദ്രതയുണ്ട്,
ആഴങ്ങൾ മൃദുലവുമാണ്.
ഉയരങ്ങളിൽ ഭീതിപ്പെടുത്തുന്ന കൽപ്പലകകളുണ്ട്
ആഴങ്ങളിൽ തുറക്കപ്പെട്ട ഹൃദയവും.
ആഴങ്ങളിൽ പുൽത്തൊട്ടിയിലെ ശിശുവിനെ നിങ്ങൾ കാണും
'ഞാൻ' എന്ന് വിളിക്കപ്പെടുന്ന പുഞ്ചിരിക്കുന്ന നവജാത ശിശു.

മുറിവേറ്റ ഹൃദയങ്ങൾ, നെരിപ്പോട് താങ്ങുന്ന ജീവിതങ്ങൾ നമ്മെയും കുത്തിനോവിച്ചിട്ടുണ്ട്, പൊള്ളിച്ചുകളഞ്ഞിട്ടുണ്ട്. ആ കരുവാളിച്ച മുഖങ്ങളെ, മാത്സര്യത്തിന്റെ പവിത്രപതാകകൾ വാളുകളാക്കും.
പുഞ്ചിരി മാഞ്ഞുപോയിട്ടുണ്ടെങ്കിൽ, ഉടൻ ഇറങ്ങണം
താഴികക്കുടങ്ങളുടെ, ഉച്ചഗോപുരങ്ങളുടെ പ്രൗഢിയിൽനിന്ന്
ഹൃദയഗർഭത്തിന്റെ സൗന്ദര്യങ്ങളിലേക്ക്!
പുതുജീവനായി പ്രകൃതിയുടെ കരങ്ങളിൽ സ്വീകരിക്കപ്പെട്ടപ്പോൾ ഉണ്മയുടെ ഉണർവിൽ വിരിഞ്ഞ പുഞ്ചിരി.

അതിമാനുഷമല്ല മനുഷ്യന്റെ പവിത്രത,
മാനുഷികതയെ നികൃഷ്ടമായിക്കരുത്തി പുച്ഛിക്കുന്നതും അല്ല പവിത്രത.
ആഴങ്ങളിൽ ഒരു പ്രപഞ്ചബന്ധത്തിന്റെ പൊരുൾ അറിയാം
ദൈവവും മനുഷ്യനും സർവ്വപ്രപഞ്ചവും...
ജ്ഞാനോദയം ....ഉള്ളിലെ ആർദ്രതയിലേക്ക്.

Image Credit: Thomas Bergersen - Human Experience

No comments:

Post a Comment

Most Viewed

Featured post

Do We Trap God in Our Laws

The Scribes and Pharisees in the gospel passages were not villains in their society; they were the guardians of ​the identity of their relig...