തളിരുകൾ

9 March 2018

We Create the World


At every step, as we go through our life journey,
we do offer a meaning to the world,
from the very fact just what we are.
It may not be written in the pages of history,
but be sure, it is there in the book of creation.
The world is created
by the meaning every being offers!

8 March 2018

ഉറവകളെ തടയരുതേ

ഉള്ളിന്റെ രഹസ്യങ്ങളിലെവിടെയോ, അണകെട്ടിനിർത്തിയ നീർച്ചാലുപോലെ ദൈവജീവന്റെ ഉറവകളുണ്ട്. തിരസ്കരിക്കപ്പെടുന്ന മഴപോലെതന്നെ, തടഞ്ഞുവയ്ക്കുന്ന ജലസ്രോതസ്സും ആഴങ്ങളിൽ വരൾച്ച ഉണ്ടാക്കുന്നുണ്ട്. ഉപവാസവും ദാനധർമ്മവും ഈ തടയണകൾ തുറക്കാൻ ബലം നൽകണം. മേഘങ്ങൾ പെയ്തിറങ്ങണം. കൃപാമേഘങ്ങളും മഴത്തുള്ളികളെപ്പോലെ മണ്ണിനു നനവ് നൽകാൻ വീണുതുടങ്ങുന്നു. എവിടുന്നൊക്കെയോ ഏതൊക്കെയോ കൃപാരുവികളാണ് ചെറുതും വലുതുമായ തടയണകളിൽ തടഞ്ഞുവച്ചിരിക്കുന്നത്?

ജീവനുള്ളവരാകാം.....

ആത്മാർത്ഥമായ ഒരു ദാഹം: എനിക്കും ക്രിസ്തുവാകണം, ഒരു നിമിഷത്തേക്കെങ്കിലും
സകലമാന ജീവതന്ത്രികളിലും കൃപ ഒഴുകിയെത്തുന്ന നിമിഷം - പുതിയ മനുഷ്യനാകും. സകലതും പകർന്നു നൽകുന്ന ഒരു ജീവിതത്തിൽ മരണം പോലും സ്വയം നല്കലാകും.

ആദമായി  ഉറങ്ങിയ ഞാൻ ക്രിസ്തുവായി ഉണരും - സകല ചരാചരങ്ങളെയും കണ്ട് അപ്പോൾ നിറഞ്ഞ ഹൃദയത്തോടെ പറയാം: ഇതാ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും... പൂക്കളിൽ, പക്ഷികളിൽ, മഞ്ഞുകണങ്ങളിൽ, നക്ഷത്രങ്ങളിൽ, ബന്ധുക്കളിൽ, അപരനിൽ, ദരിദ്രനിൽ, ദോഷസ്വഭാവക്കാരിൽ.

6 March 2018

Joyful Smile at Conception

Look to the depths,
not to the heights..
In heights is enthroned the pride of the 'self,' and its many symbols.
The depths are tender,
and there is an open heart.
There we will see the child placed in a manger,
the smiling new born child who is called 'me.'
Wounded hearts, lives filled with poison,
may have offered a bitter treat.

If the smile has faded,
come down immediately from the domes and the steeples,
come to the womb of the heart..
to the fresh beauty of creation..
See once again..
the smile you had when you received the fresh life in the heart of the nature
the smile at your conception..

sacredness of the human is not becoming superhuman
nor dehumanising by devaluing or torturing the humanness.
In depths we can see the relatedness of our heart...
to God, nature, and others...
meditate, feel it, see it..

ജ്ഞാനോദയം ....ഉള്ളിലെ ആർദ്രതയിലേക്ക്.

ആഴങ്ങളിലേക്ക് നോക്കുക,
ഉയരങ്ങളിൽ വാഴുന്നത് എന്നിലെ അഹന്തകളാണ്
ആഴങ്ങളിൽ ഹൃദയത്തിന്റെ ആർദ്രതയുണ്ട്,
ആഴങ്ങൾ മൃദുലവുമാണ്.
ഉയരങ്ങളിൽ ഭീതിപ്പെടുത്തുന്ന കൽപ്പലകകളുണ്ട്
ആഴങ്ങളിൽ തുറക്കപ്പെട്ട ഹൃദയവും.
ആഴങ്ങളിൽ പുൽത്തൊട്ടിയിലെ ശിശുവിനെ നിങ്ങൾ കാണും
'ഞാൻ' എന്ന് വിളിക്കപ്പെടുന്ന പുഞ്ചിരിക്കുന്ന നവജാത ശിശു.

മുറിവേറ്റ ഹൃദയങ്ങൾ, നെരിപ്പോട് താങ്ങുന്ന ജീവിതങ്ങൾ നമ്മെയും കുത്തിനോവിച്ചിട്ടുണ്ട്, പൊള്ളിച്ചുകളഞ്ഞിട്ടുണ്ട്. ആ കരുവാളിച്ച മുഖങ്ങളെ, മാത്സര്യത്തിന്റെ പവിത്രപതാകകൾ വാളുകളാക്കും.
പുഞ്ചിരി മാഞ്ഞുപോയിട്ടുണ്ടെങ്കിൽ, ഉടൻ ഇറങ്ങണം
താഴികക്കുടങ്ങളുടെ, ഉച്ചഗോപുരങ്ങളുടെ പ്രൗഢിയിൽനിന്ന്
ഹൃദയഗർഭത്തിന്റെ സൗന്ദര്യങ്ങളിലേക്ക്!
പുതുജീവനായി പ്രകൃതിയുടെ കരങ്ങളിൽ സ്വീകരിക്കപ്പെട്ടപ്പോൾ ഉണ്മയുടെ ഉണർവിൽ വിരിഞ്ഞ പുഞ്ചിരി.

അതിമാനുഷമല്ല മനുഷ്യന്റെ പവിത്രത,
മാനുഷികതയെ നികൃഷ്ടമായിക്കരുത്തി പുച്ഛിക്കുന്നതും അല്ല പവിത്രത.
ആഴങ്ങളിൽ ഒരു പ്രപഞ്ചബന്ധത്തിന്റെ പൊരുൾ അറിയാം
ദൈവവും മനുഷ്യനും സർവ്വപ്രപഞ്ചവും...
ജ്ഞാനോദയം ....ഉള്ളിലെ ആർദ്രതയിലേക്ക്.

Image Credit: Thomas Bergersen - Human Experience

4 March 2018

നാണയക്കിലുക്കവും ചില വാക്കുകളും

അത്താഴമേശക്കരികിലേക്കു അവർ നടക്കുകയാണ്. ചുറ്റുമുള്ള നിശ്ശബ്ദതക്കിടയിൽ സൂചകങ്ങളായി വൈരുധ്യമാർന്ന രണ്ടു ശബ്ദങ്ങൾ. ശ്രദ്ധിച്ച കാൽച്ചുവടുകൾക്കു പോലും നിശബ്ദമാക്കാൻ കഴിയാത്ത മുപ്പതു വെള്ളിനാണയങ്ങളുടെ സ്വരം. പറയാൻ പോകുന്ന ചില സത്യശകലങ്ങളെക്കുറിച്ചോർത്ത് ആത്മാർത്ഥമായ ഹൃദയമർമരം ക്രിസ്തുവിൽ നിന്നും. അങ്ങനെ ഒരേ മേശക്കരികെ രണ്ട് ഉടമ്പടികളുണ്ട് - ഒറ്റിയ  ബന്ധത്തിന് വിലയായി കിട്ടിയ പണക്കിഴി, സ്വജീവൻ പകർന്നു നല്കാൻ വെമ്പൽ കൊള്ളുന്ന ഒരു ഹൃദയം.

ജീവിതഭാരത്താൽ ക്ഷതമേറ്റ ശരീരവും മനസ്സും, വഞ്ചിക്കപ്പെട്ട സ്നേഹം, വിധിക്കപ്പെടുന്ന ദൈവാരാധന, അങ്ങനെ പല ഭാവങ്ങളിൽ മനുഷ്യനെ കണ്ടവരാണവർ. ക്രിസ്തുവിനു അവരോടുള്ള സമീപനവും അവർ കണ്ടു കഴിഞ്ഞു. എനിക്കവരോട് അനുകമ്പ തോന്നുന്നു എന്ന് ഹൃദയാർദ്രതയോടെ പറഞ്ഞ  ക്രിസ്തു, ഇത് എന്റെ  ശരീരമാകുന്നു  എന്ന് പറയുമ്പോഴും മുറിവേറ്റ ജീവിതങ്ങൾ ആ മനസിലേറ്റിയിട്ടുണ്ട്. അവർക്കുവേണ്ടി ആശീർവദിക്കപ്പെട്ടതു മാത്രമല്ല ദിവ്യഭോജ്യമാകുന്ന അപ്പം, അത് അവരാൽ നിർമിതവുമാണ്. ഈ തിരിച്ചറിവാണ് ഒറ്റു വിലയായ നാണയങ്ങളും, വിഭജിക്കപ്പെടുന്ന ശരീരവും തമ്മിലുള്ള അകലം.

ഒറ്റിക്കൊടുക്കപ്പെട്ടപ്പോൾ വിലയായത്‌ വന്നുചേർന്ന നാണയങ്ങളല്ല, എറിഞ്ഞുകളഞ്ഞ സ്നേഹബന്ധമാണ്. നട്ടുവളർത്തിയ ചെറുചെടിപോലും പിഴുതുമാറ്റാൻ വേദനിക്കുന്ന നമുക്ക് ഒരിക്കലെങ്കിലും ഹൃദയത്തിനാർദ്രത നൽകിയവരെ പറിച്ചുമാറ്റുമ്പോൾ വേദനിക്കാത്തതെന്തുകൊണ്ടാണ്? ഏതൊക്കെയോ നാണയങ്ങൾ ഒരുപക്ഷേ  ആ ബന്ധങ്ങൾക്ക്‌ പകരമാകുന്നുണ്ടാകാം. ഹൃദയബന്ധത്തിനു പകരമായ നാണയങ്ങൾ ശവപ്പറമ്പിന് വിലയായി എന്നത് ധ്യാനിക്കേണ്ട വസ്തുതയാണ്; ബന്ധത്തിന് വേണ്ടി മുറിക്കപ്പെട്ട ശരീരം കല്ലറക്കുൾക്കൊള്ളാനാകാത്ത വിധം വളർന്നു എന്നതും.

സ്വയം അർപ്പിക്കപ്പെടാൻ കാരണമായ ബന്ധം എന്താണ്?
1) ദൈവത്തിനേറ്റവും പ്രിയങ്കരനായ പുത്രൻ,
2) ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാട്,
3) ഇതാ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ തയ്യാറായി ഞാൻ ...
ഈ തലങ്ങളോരോന്നും ലോകത്തിന്റെ വീർപ്പുമുട്ടലുകൾ സ്വന്തം ജീവിത വ്യഥയാക്കി മറ്റും. അത്തരം ബലിപീഠത്തിലാണ് സ്വജീവൻ അനേകർക്ക്‌ അപ്പമാകുന്നത്.
വാഴ്ത്തപ്പെടുന്ന അപ്പത്തിന്റെ അന്തഃസത്തയിൽ യാഥാർത്ഥത്തിലുള്ളത് ഒരു ശരീരദർശനമാണ്. അർപ്പിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ചെയ്യുന്ന ശരീരം; അപ്പത്തിൽ സ്വീകരിക്കപ്പെടുകയും, കൂട്ടായ്മയിൽ ജീവിക്കുകയും ചെയ്യുന്ന ശരീരം. ഈ ശരീരമില്ലാതെ അപ്പത്തിന് പ്രസക്തിയില്ല. കൂട്ടായ്മയിൽ സ്വാംശീകരിക്കപ്പെടുന്ന  ഈ ശരീരയാഥാർത്ഥ്യത്തെ വേണ്ടവിധം വിവേചിക്കാതെ, യോജിപ്പില്ലാതെ അപ്പത്തെ സമീപിക്കുന്നത് കാപട്യമാണ്. അവിടെ ജീവനില്ല, വേറിട്ട് നിൽക്കുന്ന ജീവിതങ്ങൾ പുഷ്ടിപ്പെടുന്നുമില്ല. ഭക്തിയും ആരാധനയും സ്വയം നീതീകരണത്തിനു വഴിയാകുന്നുണ്ടെങ്കിൽ, അവിടെ യോജിപ്പിന്റെ സത്തയില്ല. ഭക്തി ഹൃദയം കഠിനമാക്കുമ്പോൾ, പാപിനിക്കു നേരെ ഉയർത്തപ്പെട്ട കല്ലുകളെപ്പോലെ അവ മൂർച്ചയേറ്റും, നാണയത്തുട്ടുകൾക്കു തിളക്കവുമേറും. ആരാധന ധർമം വെടിയുമ്പോൾ ബലിക്ക് പകരം കൊല വില നേടും.
അർപ്പിതമായ സ്നേഹത്തിൽ മുറിക്കപ്പെട്ട ശരീരം, കാത്തിരിക്കാനും, മനസ്സിലാക്കാനും, സാന്ത്വനപ്പെടുത്താനും, കൂടെനിൽക്കാനും, വീണ്ടും  ഒരിക്കൽക്കൂടി ഹൃദയം പിളർക്കാൻ ഒരുങ്ങുന്നതുമാണ്. വിങ്ങുന്ന മുറിവുകളിലേക്കു സ്വാഗതം ചെയ്യുന്ന ഉത്ഥിതൻ, പക്ഷെ, മുറിവിൽ നിറച്ചു വച്ചിരിക്കുന്നത് വറ്റാത്ത സ്നേഹമാണ്. ആ സ്നേഹമാണ് അവന്റെ പുതുശരീരത്തെ ചേർത്തുനിർത്തുന്ന ചൈതന്യം. യൂദാസിന്റെ കരങ്ങളിൽ കരയുന്ന നാണയത്തുട്ടുകളെപ്പോലെ  മുറിവുകളെച്ചൊല്ലി വിലപേശലോ കണക്കുപറച്ചിലോ ഇല്ല. കാരണം ശൂന്യവൽക്കരണം അതിരുകളില്ലാത്ത വളർച്ചയാണ്.
പരസ്പരബന്ധമില്ലാത്തിടത്ത് ഏകശരീര അനുഭവവും ഇല്ല. വ്യക്തിപരമായ ദൈവാനുഭവം കൂട്ടായ്മയിലെ ദിവ്യശരീരത്തിലേക്കു നമ്മെ വളർത്തട്ടെ. ആത്മാർത്ഥ ബന്ധങ്ങളുടെ ബലിവേദികളിൽ ദിവ്യപൂജയും ഉണ്ടാകും. അങ്ങനെ കാലിത്തൊഴുത്തിലും, സമരായക്കാരന്റെ കഴുതപ്പുറത്തും, കുരിശിലെ വേദനയിലും മുറിയുകയും ജീവിക്കുകയും ചെയ്യുന്ന അപ്പം യാഥാർത്ഥ്യമാണ്. അപരന്റെ വ്യഥയേന്തുന്ന ശരീരം അവർക്കായി അപ്പമാകുമ്പോൾ വഞ്ചനയുടെ നാണയത്തുട്ടുകൾക്ക്  വിലയില്ലാതാകും.

നാണയങ്ങളുടെ നിശബ്ദവിലാപത്തിനു പകരം ശാന്തമായ ചില ആത്മാർത്ഥവാക്കുകൾ:
ഇതാ ഞാൻ, അങ്ങയുടെ ഇഷ്ടം നിറവേറ്റുവാൻ;
എന്റെ ജീവൻ അങ്ങയുടെ കരങ്ങളിലേകുന്നു  - പിതാവിനോട്;
വാങ്ങി ഭക്ഷിക്കുവിൻ, ഇത് നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ട എന്റെ ശരീരമാണ്;
നിങ്ങളും ഇതു പോലെ ചെയ്യുവിൻ - നമ്മളോട്.

23 February 2018

Come on dear 'Myself,'

Jesus was critical about the holiness based on religious righteousness, where performing religious rituals would render an image of a holy person. Holiness, for Jesus, meant a living based on justice and charity. Jesus did not put on a holy man’s image, but he was a friend. We cannot fake in true friendship. It is an option which demands strong stand.
The way we understand holiness also may depend on how we understand ourselves. Perhaps we have been nurtured on an idealized angelic anthropology where our human elements are put to freeze. Such an anthropology was cultivated in a guilt culture which as widespread in the post-renaissance Europe. The whole human essence was reduced to be that of sin. The culture promoted a collective sadness thinking of the human frailty, death, and decay, a refusal to accept one’s own body and bodiliness. The pathetic poor condition of that time saw the logic "‘sinful nature’ as causality for all suffering" acceptable. The horror of hell and the sufferings of purgatory were the greatest concerns. The whole aim of life was to fight against sin. Guilt can breed fear, and manipulating that fear is a tool of power. More than seven hundred years we theologized and spiritualized this guilt culture.
In different times the human quest asked us to retell the redemption story, but we refused and liked to be in imprisonment and ransom theology. The unheard-human went to the extreme ideologies on human nature. Today perhaps is the time we need a different reading of the story of redemption. It is the religious righteousness that promotes a redemption of ours as if from a judged, condemned and imprisoned state. Jesus had no figure of a super hero, of a savior. He was not doing a favour to anybody in his healings, he respected all for who/what they were. He healed, he came to give life, as the sick needed a physician.  He comes near as we need someone on our side. 
In many ways we do lack the grace of God. If we lack life, there will be weakness and illness, which situation we call ‘sin,’ because of which we cannot be what we really are. To be human is our nature, and to live that nature well is our call. Here what we are aware is a need of a physician and willingness to recover. We are not burdened by guilt, but looking forward in hope. It is an embrace of God into a newness life, an experience of love, affirmation and joy. In the process we grow life our damages are healed.
Our faith must help us to live as human beings. Guilt culture can manipulate our vulnerability, and we can find easy hiding places in spirituality based on guilt. We can play all fake-games here in the forms of sentimentality of holiness and sinfulness. In friendship we cannot play fools, it asks for a responsible and honest response. But only if it is done we can dare for a holiness of justice and charity that Jesus lived. To call to such a holiness is a personal matter, religion does not have upper hand there and so it may not prefer it. Yet if it is convinced of its human and just call from God, religion can kindly listen to the words of Jesus: "Give her something to eat (Lk 8: 55)," "untie him and let him go (Jn 11: 44)."

Buffoon gods

With the desire to renounce many things during this season of lent, may we also have the courage to leave behind some fancy gods. Let us not be deceived by thinking that spreading some pictures to 1,00,000 and above in Chain money, pyramid scheme models would bring some blessings. Similarly don't be carried away by online packages of deliverance, healing, and debt relief. 
If we observe, they are just a digital form of early ‘Chain Letters’ asking us to reach to the maximum. They may or may not have some content of 'prayer' as such. What is sure is an introduction with a noble purpose, something to trigger powerful human emotions, eg. pity (praying for cancer patients and the poor), fear (the dangerous or evil consequences of neglecting it), personal sentiments (send also to me if you love me/ tell me if you will not so that it may not be broken). 

But, are they not praying anyway? It might seem so, but actually not. We can ask for prayers, and spread a devotion, and even with an intention, but what happens here is that 'the prayer' or 'the message' or 'the act of sharing' itself is given a supernatural overtone and thus reducing the truth of prayer itself. Number of times the prayer to be said, the number of hours spent, continuity and the better effect are the emphasis, and it gets a magical connotation. Prayer is to be trusting God, and god's will. We can expect only 'cheap graces' from a god who is expected to be happy with the number of ‘Likes,’ ‘Shares’ and ‘type Amen’ categories. They are not testimony to our faith, but an attempt to access to grace in cheap and easy ways. That grace is not enough to follow Christ who is on the way of the cross. As Dietrich Bonhoeffer said the call to follow Christ is to come and die.

17 February 2018

What does it profit, ....


What does it profit,
even if our ideas, culture, language, and faith dominate over the whole world,
even if our skills, talents, charisms are means of mesmerising millions across the world,
even if we are able to satisfy hungers and become an answering god,
and lose our real SELF (Children of God)?

How dangerous and disastrous it will be!
Jesus the Son of God) was with wild beasts in the wilderness,
and the angels looked after him.

We will turn out to be a tempter,
like wild beasts in lamb's skin to destroy the children of God,
because all our attempt will be to get the above things done for us.

Believe the Gospel - You are children of God with every blessedness.
Repent - shed off all the other selves you have put on for yourselves. 

15 February 2018

Romanticising the Demons

It is a concern, dear friends, I was having for a long time. I myself have received abundance of graces from God, and I am grateful. I am also grateful to many who have helped me in the path of spirituality. But some recent phenomena ask us to view the faith healing today a bit critically.  

Faith healing in christianity had its background in Judean beliefs that sickness and suffering were linked to sin and evil, and that health and healing stemmed from repentance and divine forgiveness.
Demonology was treated in Angelology or in Theology of Creation, and in relation to witchcraft and exorcism. Dante and Milton also have contributed a lot to our popular imaginations about demons. They did have more political intention than that of religious in writing their famous works as Divine Comedy and Paradise Lost. The political and social environment for the development of demonology also include practical divinity, Puritan godliness, anti-popery, polemic and propaganda, and popular culture today.
The above mentioned picturisation of demons, in whatever milieux they have been, have crept into the popular preachers in catholic church too.

Devil attracts a curious attention whether it be for invoking or to expel, by means of desire or by fear. Devil can appear as a funny comedian and also a vampire. Both makes him a popular hero. Often it is an immediate and easy answer to many problems and challenges. All the teachings about  the causal connections between our unanswered complexities and the demons of different natures, eg. spirit of death, spirit of lust...are not to be taken spiritual, rather we must crosscheck for its origin and ways of application. There are also very selective reading, and personal interpretations of the messages from Our Lady in different apparitions. Whatever an afflicted person speaks during an exorcism process cannot be taken as a message as true as revelation. Many seems to give a doctrinal quality to such communications. Are we to grow in confidence in God, or to be in fear of an evil attack any time possible? While we use the sacramentals, they should not become as if they are things with magical effects. If we observe a strange and new explanation why can't we just try to crosscheck something about it eg. similar teachings and interpretations elsewhere, historical background and development, how much it is compatible with the faith, and interestingly the political and economic impact.

As a church and society we need to reflect what gave a lot of space for all these demons to migrate into our retreat centres. What let the different christian sects and their trends mushroom here in catholic forms? How could superstitious practices of spells, binding, protective tools... get Christianised in our preaching, and interpretations in counselling? How could the popular slogans 'claiming for promises,' storming the heaven,' and 'use the word of God' got rooted in us with a sense of magical mantras? Better we crosscheck their origins too. Advertising skill is to target and feed the hunger. So, were we in a 'need' of such presentations, or those who were able manipulated their mass appeal of 'charisma'? Unfortunately their approach was "what I speak 'through the Word of God' is the only truth." Perhaps, it is we who were not aware that we were developing a celebrity worship for those teachers, and got captivated by anything they said, and anointed them as 'the prophets of the time.' 

They may have been responding to personal and social problems in and around the lives of people. Shall we not use tools really required to meet such issues directly? If personal issues, a personal maturing process; if social issues, awareness, commitment and actions...Instead, demonological and spiritual interpretations are not facing the issues at all, they neither help to analyse nor describe the issues. Present criticisms on those involved in such trend have only one reason, that is the over-generalisation without pastoral kindness.  

You don't have to believe my observations, but I invite you to reflect with me what is really happening with our faith. The above lines are in a very comprised form which require further search for clarification.
I have the same request to those who want to react too. This approach is mine, but the constructive elements given above for consideration are real social and historical facts. You are free to think of us as people filled with darkness and that the devil works in the intellect. Dear friends, we too listen to people and their lives, we also listen to the damage done to their lives by the demon-based interpretations. You are free to believe what you are convinced of, but to the people, please show mercy, especially to children.
_______________________
Please see also We, Scientific Progress, and the Devil 

13 February 2018

Erotic, Human, and Mystical


Is agape not erotic and philial? Do we not see agape in eros and philia in our own life examples? Even if we use 'carnal,' is it going to be ungodly? In any form of love we do love in our bodies, right?  Every form of love has its own blessedness in different phases of life. There is no devotion without eros being part of it. 

I don't know whether we can really break love into sections of eros, philia, and agape. Plato did it to clarify the ethical relations among members in a society. Each one carries a responsibility to another. The category might depend on the 'desired other' in the relation.

Though unfortunately it is understood only as sexual desire, passionate love (eros) is to mean that the lover loses oneself to partake in the beauty of the other. If we can see the beauty in the beautiful even independent of the object, that eros is still deeper. Erotic is to be passionate and losing oneself, not destructive to oneself or the beautiful. If the desire devours the beautiful and destroys, that is against our own human nature. 

Philia is oriented towards the other, it also could be a loyalty for the sake of the other. It could be familial, political or social. They can be forms of favour, kindness, help, company, even unasked. It is mutual, though may not be always equal.

Agape draws on elements from both eros and philia, but the object is universalised, and nothing is desired in return. So agape can be extended to the strangers and the enemies. God comes there because God is outside of our bond-structures. Since it hopes for the perfect love, God may be the object of that love because God is the highest beauty and the desirable. Agape completes itself in a transcendental form of eros. In that sense God must be the real object of eros. But shall we start where we stand?

Just consider the following words with their real meaning:
Anurag, Prem, Moha, kama, pranaya, Rathi, Vatsalya, Ishq, samipya, sayujya, viraha ...
Take any love you cherish... Go through the desire and joy of your love...even that you want to give and to receive..If we have lived eros well, losing yourself in partaking the beauty of the other, we will live Philia well, happily, responsibly and with content,  and at the same time growing through agape.

Angelising, or demonising any form of love is not a healthy approach at all. May be in spiritualising, we went wrong somewhere, and we resisted learning how we love in/through our bodies. 

12 February 2018

നോമ്പ്: വിതയ്ക്കാൻ ഒരു കാലം!

പുണ്യങ്ങളുടെ, പ്രത്യാശയുടെ ഒരു കാലത്തേക്ക്  നാം പ്രവേശിക്കുകയാണ്. "മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് കേട്ടുകൊണ്ടാണ് ഈ വിശുദ്ധകാലം നമ്മൾ തുടങ്ങിവയ്ക്കുന്നത്. സൗന്ദര്യസ്വപ്നങ്ങളും, അഹന്തകളും, മോടികളുമെല്ലാം ഒരുവേള വീണ്ടും മണ്ണിൽ അഴുകിച്ചേരണം. ഈ നശ്വരത നാം ധ്യാനിക്കുന്നുണ്ട്. മണ്ണ് ശവപ്പറമ്പിനെ ഓർമിപ്പിക്കുന്നു എങ്കിൽ നമ്മുടെ ശവക്കുഴിയെക്കാൾ മറ്റൊരു ശവക്കല്ലറ കൂടി ഓർമയിൽ സൂക്ഷിക്കാൻ, സുവിശേഷത്തിലെ അവഗണിക്കപ്പെട്ട ചില അകംപൊരുളുകൾ നമ്മോടു പറയുന്നുണ്ട്. നന്മകൾ വിതച്ചിട്ടു പോയ ഒരുവന്റെ ഉത്ഥാനം ഓർമിപ്പിക്കുന്ന ആ കല്ലറ. നശ്വരതയിൽ, അപമാനത്തിൽ, ബലഹീനതയിൽ വിതക്കപ്പെടുന്നു, മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു എന്ന് വി. പൗലോസ് എഴുതിയതിന്റെ യാഥാർത്ഥ്യഭാവം. അങ്ങനെ നോക്കുമ്പോൾ മണ്ണ് ശ്‌മശാനഭൂമി മാത്രമല്ല അത് വിളനിലമാണ്. ഒരുപക്ഷെ പലവട്ടം വിള പരീക്ഷിച്ച മണ്ണ്. ഒരു നല്ല മനുഷ്യനാകാൻ, നല്ല ഭാര്യയോ ഭർത്താവോ, അമ്മയോ രക്ഷിതാവോ, സുഹൃത്തോ  പ്രേയസിയോ ആകാൻ  ശ്രമിച്ചിട്ടും പ്രതീക്ഷക്കൊത്തു ഫലം പുറപ്പെടുവിക്കാത്ത എന്നിലെ മണ്ണ്. അധികമൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ നമ്മിലെ മണ്ണിന്റെ പരിപോഷണസാധ്യത പരിശോധിക്കേണ്ടതില്ലേ?

പശ്ചാത്തപിക്കുക, സുവിശേഷത്തിൽ വിശ്വസിക്കുക എന്ന ആഹ്വാനത്തിലാണ് നാല്പതു ദിവസങ്ങളിലേക്ക് നമ്മൾ കടക്കുന്നത്. ക്രിസ്തുവിനെ പിൻചെന്നുകൊണ്ടാണെങ്കിൽ ഉപവാസത്തിന്റെ നാല്പത്
ദിവസങ്ങൾക്കു മുമ്പ് ക്രിസ്തുവിനുണ്ടായ അനുഭവം കൂടി നമുക്ക് ധ്യാനിക്കണം. ഉറവകളുടെ ആഴങ്ങളിലേക്ക് ക്രിസ്തു കടന്നു പോകുന്നുണ്ട്. ആഴങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട ബോധ്യമാണ് ഉപരിതലേ മുഴങ്ങുന്നത്:
"ഇവൻ എന്റെ പ്രിയപുത്രനാകുന്നു." അതിനാണ് മണ്ണിന്റെ ഉറവകളിലേക്കു ആഴങ്ങൾ തേടിയിറങ്ങേണ്ടത്. ദൈവപുത്രസ്ഥാനത്തെക്കുറിച്ച്  ഒരുവേള കൂടി ബോധ്യപ്പെടാനാണ് യഥാർത്ഥ അനുതാപത്തിന്റെ വിളി. നിർമലതകളുടെ ആ ഉറവകളെ തേടിയേ തീരൂ.

മടങ്ങിയെത്തിയ ധൂർത്തപുത്രൻ കാണാതായതിനെക്കുറിച്ച് ഒരു കഥയുണ്ട്. പലരും അന്വേഷിച്ചു. അവസാനം അതാ, അവൻ അടുത്തുള്ള പന്നിക്കൂട്ടിൽ നോക്കി കരഞ്ഞുകൊണ്ടിരിക്കുന്നു. "ഞാൻ എന്തൊക്കെയാണ് ചെയ്തത്, വീടിനുള്ളിൽ കഴിയാൻ എനിക്ക് ലജ്ജ തോന്നുന്നു. വേല ചെയ്ത്  എല്ലാറ്റിനും എനിക്ക് പരിഹാരം ചെയ്യണം. അതുകഴിഞ്ഞേ ഞാൻ വീട്ടിലേക്കുള്ളു."
പിതാവിന്റെ ഹൃദയത്തിനു യഥാർത്ഥത്തിൽ മുറിവേറ്റത് അപ്പോഴാണ്. ഹൃദയം തുറന്നു സ്വീകരിച്ചിട്ടും ഇവൻ എന്നെ കരാറുകാരനെപ്പോലെയും പലിശക്കാരനേപ്പോലെയും  കാണുന്നതെന്തുകൊണ്ടാണ്? എന്റെ
സ്നേഹം അറിയാത്തതെന്തുകൊണ്ടാണ്? പിതാവിന്റെ ഈ വേദന നമുക്കും കാര്യമായെടുക്കേണ്ടതുണ്ട്. നമ്മുടെ ഉപവാസങ്ങളും പുണ്യപ്രവൃത്തികളും തീർക്കുന്ന മുതൽക്കൂട്ടിന്റെ പ്രതിഫലമായി അനുഗ്രഹങ്ങളെ കണ്ടുശീലിക്കരുത്. അത് മണ്ണിന്റെ അഹങ്കാരമാണ്. നമ്മൾ സ്വീകരിക്കുന്ന കഷ്ടതകളിലെ ദയനീയാവസ്ഥയാണ് പിതാവിന് പ്രിയങ്കരം എന്നും കരുതരുത്. നിസ്സഹായവസ്ഥയിലെ ദയായാചനയല്ല പിതാവാഗ്രഹിക്കുന്ന ബന്ധം, യാചകരായിക്കാണാൻ പിതാവിന് വേദനയാണ്. പിതാവിന്റെ ഹൃദയത്തെ അത്രമേൽ ചുരുക്കിക്കളയരുത്. നഷ്ടപ്പെടുത്തിയ പുണ്യകാലങ്ങളെക്കുറിച്ചു ഓർക്കുന്നതിൽ തെറ്റില്ല. എന്നാൽ നിന്റെ തന്നെ കരുണക്കപ്പുറത്തേക്കു അവ കളഞ്ഞുപോയിട്ടില്ല. ദൈവമകനോ മകളോ ആയിത്തന്നെ ദൈവം നമ്മെ കാണുന്നു എന്ന് നമ്മോടുതന്നെ പറയാനുള്ള തുറവിയാണ് ആ കരുണ. ചെയ്തുതീർക്കാനുള്ള, സ്വയം സാധൂകരിക്കാനുള്ള ആത്മീയചിട്ടകളിൽ മണ്ണിനു ജീവസാധ്യതയില്ല; ജീവാംശം സ്വീകരിക്കാൻ ജലാംശമില്ല, കൃപാംശമില്ല.
 മുപ്പതു മേനിയും അറുപതു മേനിയും മാത്രം പുറപ്പെടുവിക്കാനേ കഴിഞ്ഞുള്ളു എങ്കിലും, കാട്ടുമുന്തിരിയും പതിരും പുറപ്പെടുവിച്ചു എങ്കിലും, വിളഭൂമി മുഴുവൻ കാട്ടുമൃഗങ്ങൾ വികൃതമാക്കിയെങ്കിലും, വീണ്ടുമൊരു വിത്ത് വിതക്കാൻ മണ്ണിനു മേന്മയുണ്ടെന്നതാണ് സുവിശേഷം. അഴുക്കുകളെന്ന് ഒരുതലത്തിൽ വിളിക്കപ്പെടുന്നത് തന്നെ അഴുകി, നീറിപ്പൊടിഞ്ഞു വളമായാണല്ലോ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത്. ചുറ്റും വിളവു മോഷ്ടിക്കുന്ന കവർച്ചക്കാരാണെന്നും ഏതുനിമിഷവും ശത്രു കള വിതച്ചേക്കാമെന്നും കരുതി ജീവിതം മുഴുവൻ ആകുലത നിറക്കുന്നത്, നമ്മിലെ മണ്ണിനെക്കുറിച്ചു അവബോധമില്ലാത്തതുകൊണ്ടും, കൃഷിക്കാരന്റെ സംരക്ഷണത്തിൽ വിശ്വാസം പോരാത്തതു കൊണ്ടുമല്ലേ?
കയ്യൊഴിഞ്ഞുപോയ എത്രയോ വിളനിലങ്ങൾ നമ്മൾ കാണാറുണ്ട്! നിരാശയിൽ, അപമാനത്തിൽ, ഭയത്തിൽ ഉപേക്ഷിക്കപ്പെട്ടവയാണവ. അത്തരം സ്ഥലങ്ങൾ ക്രമേണ കളിസ്ഥലമായോ, ചന്തസ്ഥലമായോ, യുദ്ധഭൂമിയായോ മാറിയേക്കാം. കനിവറിഞ്ഞുകൊണ്ട്, സ്നേഹമറിഞ്ഞുകൊണ്ട് നമ്മിലെ  ഉപേക്ഷിച്ചുകളഞ്ഞ  വിളനിലങ്ങൾ വീണ്ടെടുക്കണം.
സ്നേഹാനുഭവങ്ങൾ ഊറിയാണ്  നമുക്ക് വളക്കൂറുണ്ടാകുന്നത്. അവിടെയേ പുണ്യങ്ങൾക്കു വളരാനാകൂ. സ്നേഹാനുഭവങ്ങളിൽ ജീവജന്യമായ ഏതാനം ധാതുക്കൾ ഉൾച്ചേർന്നിട്ടുണ്ട്.  'മണ്ണിൽ നിന്ന് രൂപപ്പെട്ട മനുഷ്യനാണ് നാമെങ്കിൽ, ഈ മനുഷ്യഭാവത്തിലെത്തിച്ചേരാൻ എത്രയോ കനിവുകളാണ് ദൈവകരങ്ങളായത്! ശരീരത്തിലെ മൂലകങ്ങൾ ആദ്യം പിറന്ന നക്ഷത്രങ്ങൾ മുതൽ, ജീവകോശങ്ങളിൽ നമ്മിലെ ജീവഭാഷ നൽകിയ കുടുംബവും സമൂഹവും വരെ; കഴിച്ച ആഹാരം വിളഞ്ഞ മണ്ണും, അതിൽ വീണ വിയർപ്പും നമ്മെ രൂപപ്പെടുത്തിയ, നമ്മെ ഊട്ടിയ ദൈവകരങ്ങൾ തന്നെ. അറിയാതെ അടിത്തട്ടിൽ
സ്വീകരിക്കപ്പെട്ട കനിവാണ് മണ്ണിന്റെ പുളകം. ആന്തരികപ്രചോദനവും കനിവിന്റെ ബോധ്യം തന്നെ. നശ്വരതയെയും നിർബലതകളെയും കുറിച്ചോർക്കുമ്പോൾ, അതിനാൽത്തന്നെ നാം എത്രയോ പരസ്പരാശ്രിതരാണെന്നു ഒരു വേള ഓർമിച്ചിരുന്നെങ്കിൽ കനിവ് വീണ്ടുമൊരു പുളകമായി നമ്മിൽ വളരും.

ധൂർത്തപുത്രന്റെ മറ്റൊരു കഥയുണ്ട്. തിരിച്ചുവരവിന്റെ ആഘോഷങ്ങൾ ഒരുപാടു നടന്നു. ദിവസങ്ങൾ കഴിഞ്ഞു, ആളൊഴിഞ്ഞു. ഭക്ഷണമേശ അവനെ നിരാശപ്പെടുത്തി. ആട്ടവും,പാട്ടും അത്ഭുതങ്ങളും ഇല്ല. "ഒരു മീൻ കഷണം  പോലും തരാൻ കഴിയാത്ത കഴിവുകെട്ട അപ്പൻ," അവൻ പിറുപിറുത്തു." ആഘോഷങ്ങളുടെ തിരക്കിൽ, വർണശോഭയിൽ ഒന്നും സംസാരിക്കാനായില്ല. അൽപനേരം അടുത്തിരുന്നു സംസാരിക്കാമെന്നു ഞാൻ കരുതി," പിതാവ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സേവകർക്കു പോലും സുഭിക്ഷമായി ലഭിക്കുന്ന സമൃദ്ധിയിലാണ് അവന്റെ സന്തോഷം. ആചാരങ്ങളിൽ, വർണശോഭയിൽ ദൈവനാമം ഏറ്റുപറഞ്ഞു ഘോഷിക്കപ്പെടാറുണ്ടെങ്കിലും, വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്ന യാഥാർത്ഥ്യമാണ് ദൈവമാഗ്രഹിക്കുന്ന ഈ ഹൃദയബന്ധം. തിളക്കമുള്ള കടലാസ് തോരണങ്ങൾക്കു വേണ്ടി, ആ ഹൃദയബന്ധത്തെ മകനോ മകളോ ആയ നമുക്ക് തുച്ഛമാക്കാനാകുമോ? സേവകർ എന്ന് ധരിക്കുന്നവർക്ക്   ആട്ടവും പാട്ടും ആൾക്കൂട്ടവും ആണ് പ്രിയം. സേവകരുടെ മാസ്മരികവ്യാഖ്യാനങ്ങൾ തീർത്ത വിവരണങ്ങൾ  അവരുടെ വൈകാരികഭ്രമങ്ങൾക്കു തീവ്രതയേറ്റി. തെറ്റുകാരെന്നു നിന്ദിച്ചു മക്കളെ ഭവനത്തിനു പുറത്തിരുത്തുന്നതു ഈ സേവകരാണ്. ആട്ടവും പാട്ടും സ്വയം മാമാങ്കമാക്കിയവർക്കു അവരുടെ പങ്കിനെക്കുറിച്ചാണ് ആശങ്ക. മണ്ണിലേക്ക് മഴ തടഞ്ഞത്  അവരാണ്, നിന്റെ മണ്ണ് ശാപഭൂമിയായിത്തീർന്നെന്നു പറഞ്ഞു പ്രചരിപ്പിച്ചതും അവരാണ്.  ജീവിതാനുഭവങ്ങളും ക്രിസ്തുസ്പർശനവും ഒരുമിച്ചു ചേർന്നാണ് നമ്മിലെ മണ്ണൊരുക്കുന്നത്. നമ്മിലെ മണ്ണിന്റെ ആഴങ്ങളിലേക്ക് പോകാൻ നമുക്കു കഴിയണം.  അവിടെയാണ് മറഞ്ഞിരിക്കുന്ന നിധി. നിധി ആയിട്ടാണെങ്കിലും വിത്തായാണെങ്കിലും ആ സാധ്യത ക്രിസ്തുവിലേക്കു വളരുക എന്ന പ്രക്രിയയാണ്. നമ്മിൽ രൂപപ്പെടാനാകുന്ന ക്രിസ്തുസ്വഭാവങ്ങളാണ് ഈ മണ്ണിൽ വിതക്കപ്പെടാനുള്ള വിത്തുകൾ.
നമ്മിലെ മണ്ണിന്റെ ആഴങ്ങളെക്കുറിച്ച്,  ഗുണത്തെക്കുറിച്ച്,
പിതാവിനേക്കാൾ അധികമായി ആർക്കാണ് അറിയാവുന്നത്. ആ പിതാവിനോടൊപ്പമിരിക്കാനുള്ള ഏതാനം ദിനങ്ങളാണ് ഈ നോമ്പുകാലം. നമ്മിൽ വന്നുചേർന്ന ക്ഷീണവും വേദനയും മാത്രമേ നാമറിയുന്നുള്ളു. ആ ക്ഷതങ്ങളെ അതിന്റെ ആഴങ്ങളിൽ അറിയാൻ പിതാവിനടുത്ത്  ഇരുന്നല്ലേ തീരൂ. അവിടെ മുറിവുകൾക്കും അതിന്റെ ചരിത്രത്തിനും പ്രസക്തിയില്ല. സ്നേഹത്തിൽ പകർന്നുനൽകുന്ന കൃപാതൈലം സൗഖ്യത്തിനും ശക്തിക്കും കാരണമാകും. മരണത്തെക്കുറിച്ചും ജീർണതകളെക്കുറിച്ചും ഓർക്കാൻ പിതാവ് പറയുന്നില്ല, മറിച്ച് ഉണർവിനെയും ജീവനെയും അവിടുന്നു കാണിച്ചുതരുന്നു.

രക്തച്ചൊരിച്ചിലും നെറികേടുകളും സഹിച്ച, കണ്ണീരും വിയർപ്പും ഏറ്റുവാങ്ങിയ മണ്ണാണിത്. പാവങ്ങൾ അന്യായത്തിനിരയാകുമ്പോൾ, കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നിഷേധിക്കപ്പെടുന്നത് കനിവുകളാണ്. മണ്ണിനാഴമില്ലാതെ പാറകൾ രൂപപ്പെടുന്നതും, ജീവൻ കൊതിക്കുന്ന പുത്തൻ തളിരുകളെ ഞെരുക്കുന്ന മുള്ളുകൾ രൂപപ്പെടുന്നതും ഈ നിഷേധത്തിന്റെ ഫലം. മണ്ണിന്റെ ഈ വേദനയെക്കൂടി കാര്യമായെടുക്കാതെ നോമ്പാചരണം അർത്ഥവത്താകില്ല. അനീതിയുടെ അത്തരം കല്ലുകളെ അലിയിച്ചു കളയാൻ നോമ്പുകളിലൂടെ നമ്മിലെ മണ്ണിൽ ഒഴുകിത്തുടങ്ങുന്ന ഏത് ഉറവകളാണുള്ളത്?

വീണ്ടുമൊരു വിതക്കാലമാണ് നോമ്പുകാലം. നമ്മിലെ മണ്ണിനെ ശപിക്കാതെ, ഉപേക്ഷിക്കാതെ മണ്ണിന്റെ മേന്മ അറിയാൻ, മുറിപ്പെടുത്താത്ത കലപ്പ കൊണ്ട് മണ്ണൊരുക്കാൻ നല്ല വിതക്കാരനെ അനുവദിക്കാൻ, ക്രിസ്തുരൂപങ്ങൾ മുളപൊട്ടി വളരുന്ന വിത്ത് സ്വീകരിക്കാൻ, ഒരു ഓർമ്മപ്പെടുത്തൽ: "മനുഷ്യാ, നീ മണ്ണാകുന്നു." അതൊരു ആശ്വാസ വചനമാണ്. മണ്ണിലേക്ക് മടങ്ങുക എന്നതിന് ശാപവാക്കുകളിലേറെ പ്രതീക്ഷയും പ്രോത്സാഹനവുമുണ്ട്.നമ്മളായിത്തീർന്ന പ്രകൃതികണികകളുടെ നിർമലതകളിലേക്കു മടങ്ങാൻ,ആ കരപരിപാലനയുടെ ധന്യതയിൽ ആദ്യനിഷ്കളങ്കതയെ ഒരിക്കൽ കൂടി ജീവിക്കാൻ ഒരു പ്രേരകശബ്ദം.

5 February 2018

How Near is Our God!

God appears in a covering as a veiled reality, seen as a tremendous mystery.
Surprisingly we are familiar with the cloud, and we are experts in covering God in mysteries.
When David wanted to build the temple, God reminded him that He never lived in a house, but had been like a wanderer moving about in a tent.
God in the midst of people, is unfortunately a strange God for us, or may be a familiar stranger.

When Christ came to live with us there was no cloud of mysteries, there was no terrifying fire, no concealing smock!
There was but a human possibility of touch with power of life.
Experience how near is our God!
Temple centered faith and lifepatterns somehow conditioned the knowledge of God,
the place to worship and the way to live and pray.
There was a time when they had no temple, no altar, no sacrifice, no priest.
Once the temple was destroyed, there again came a time they had no temple, no altar, no sacrifice, no priest.
The whole dimension of believing and living asked for a redefining of their structures,
and the foundation was that the Lord dwells among the people.

Then the altar, sacrifice, even the divine presence itself is understood differently.
In our own pains God has found a worthy altar.
In faraway heavens it is all emptiness, but dare to touch him.
May be his garment first, and then Himself,
gradually feel his breath, and then his heart.

Now can you call him gently?
Not being able to see, hear, or speak,
not able to walk ahead in life,
very much closed within and causing injuries to oneself...
See clearly those altars in our own lives.
Rise up, Can you dare to touch this healing reality,? Worship in silence, speak gently few words from the depth of the heart.
Every healing touch is a sacrifice, a living sacrifice.
It is not a mystery in thick clouds, it is a the treasure in your heart!
Touch and feel, How near is our God!

“Come, taste and see that the Lord is Good” Ps 27: 4

4 February 2018

Give me today the grace for the day


Human longing and pain cry out.
Seemingly no answer comes.
Even when God does not listen, what is the worth of life?
Job says that the human life is like a breath,
it is momentary and passes without any sign of existence.
At times it is unbearable burden.
The complexities of life have left us with no time even to think how we are.
In the fast running world, we are becoming very insignificant, often our very selves are not found.
They belong to a company, a project ... without which we cannot be identified.
We are really helpless under stresses, both from life and from profession.
As Job said, "Lying in bed I wonder, 'When will it be day?'
Risen I think, 'How slowly evening comes!' may be our sighs too.
Even it is true that we have lost days and nights that we could wait for them.

There is no immediate solution to these life struggles;
we need to work, rushing and running, being tired, irritated and at times getting blasted. Perhaps we need to, with great effort, come to a consciousness that we also do live, dream, love and smile.
Give attention to the following commands:
Get up..., come to the middle..., believe..., stretch out..., open..., go in peace..., show yourself..., come out..., come and touch..., what do you have? bring them to me..., you are forgiven..., I don't judge you..., come down..., come to me..., I will give you rest.... These are words Jesus used in his conversations, especially in the occasions of healing and miracles. Actually they do offer a new perspective in relation to the many struggles of life. They are not magical, but they are commands whereby the withering spirit may be raised into the dignity of the children of God.
It is primarily a strength to take the 'givenness' into our own life. "Anything other than 'this' would be fine for me"... such could be our thoughts. It may be our very life, the profession, the life-partner, children, the gadgets we have at present ....If it is too intense, we might even say, "Take away my life Lord!" 
Instead, can we say, "Lord, give me today the grace to live, the strength to live."
Our life may be confusing question to the effect that we are being strangulated, yet no death; a chalice too bitter to drink. Can we make a sincere effort to respond to the above words of Christ? That is an important passage we need to go through, identifying the roots of our pains and 'deaths,'- seeing our own unlikeness to Christ. Responding to the words of Christ is a time of healing and rest.  If we can do that, we may gradually be able also to say like Christ,"it is not my will but yours!"

3 February 2018

.... എന്നിട്ടും എനിക്ക് വിശക്കുന്നു

ദൈവത്തെ തേടുന്ന ദാഹം, വിശ്വാസത്തോടുള്ള പ്രതിബദ്ധത, നിഷ്കളങ്കമായ ഭക്തി...
തുടങ്ങിയവയെല്ലാം പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
സ്വന്തം നിലനില്പിനുവേണ്ടി ജനത്തിന്റെ ദയനീയതയാണ് വിലക്കെടുക്കപ്പെടുന്നത്. ആരാധനക്കായി വരുന്നവർ ഭക്തിയിൽ ആടും, പാടും, കാഴ്ചകൾ അർപ്പിക്കും, ആഹ്ലാദത്തോടെ തിരിച്ചു പോകും,
എങ്കിലും അടങ്ങാത്ത വിശപ്പും, അപൂർണ്ണതയും ബാക്കി നിൽക്കും.

നമ്മുടെ മുഖംമൂടികളെ നോക്കിച്ചിരിക്കാൻ കഴിയുന്ന ദൈവമുഖങ്ങൾ നാം നമുക്കുവേണ്ടി ഉണ്ടാക്കിയിട്ടുണ്ടാകാം.
ദൈവത്തെ നമ്മിൽനിന്ന് മറച്ചുകളയുന്ന ഘനീഭവിച്ച അന്ധത അതേ ദൈവങ്ങളാണ്. പലപ്പോഴും ഈ ദൈവങ്ങൾ ഉടനടി ഫലം നൽകാറുണ്ട്.  മന്ത്രികഫലങ്ങളാഗ്രഹിക്കുന്ന എളുപ്പത്തിലുള്ള സൂത്രപ്പണികളായി ദൈവഭക്തി  മാറിപ്പോകരുത്. വഴികാട്ടേണ്ടവർ താരാരാധനക്കു സമാനമായ celebrity culture തങ്ങൾക്കുവേണ്ടി അനുവദിക്കുകയും അരുത്. ശ്രുതിമധുരവും നയനമനോഹരവുമായ അത്തരം ദൈവങ്ങളെ പരിചയപ്പെടു ത്തിയവർ തന്നെ അറിയാതെ നമ്മുടെയുള്ളിൽ ദൈവങ്ങളാകുന്നുണ്ട്. നമ്മുടെ ഭവ്യത ഈ വ്യക്തികളിലും അവർ ക്രമപ്പെടുത്തിയ പ്രാർത്ഥനാശൈലികളിലും ആണെങ്കിൽ ആത്മീയപരിവേഷമുള്ള, ക്രിസ്തീയ ഉടയാടകളുള്ള വിഗ്രഹങ്ങൾക്കാണ് നമ്മൾ സ്തോത്രമാലപിക്കുന്നത്.

ഇവയൊക്കെയും തൊട്ടുതലോടുന്നവ ആയിരുന്നിരിക്കാം, ഏതൊക്കെയോ അനുഭൂതികളിലൂടെ നമ്മൾ കടന്നുപോകുകയും ചെയ്തിട്ടുണ്ടാകാം. എങ്കിലും ഇവ നമ്മുടെ വിശ്വാസത്തിനും വ്യക്തിജീവിതത്തിനും എത്രമാത്രം  ആഴങ്ങൾ നൽകിയെന്ന് ധ്യാനിക്കുന്നതു നല്ലതാണ്.
വളർന്നിട്ടില്ലെങ്കിൽ അറിയണം, നമുക്ക് നൽകപ്പെട്ടത് പോഷണമില്ലാത്ത അപ്പക്കഷണങ്ങളായിരുന്നു. മനുഷ്യന്റെ ഉൾത്തളങ്ങളെ വശീകരിക്കുന്ന രൂപഭംഗിയുള്ള ദൈവങ്ങളെ മെനഞ്ഞെടുക്കുകയും, അതിനൊത്ത  വൈകാരിക സംതൃപ്തി നൽകുന്ന ആത്മീയത സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നത് വഴിയിൽ തളർന്നു പോകാൻ കാരണമാകുന്നുണ്ട്.
വിശപ്പും ദാഹവും, പുഞ്ചിരിയും സ്വപ്നങ്ങളും, ഭീതിയും ഭാരങ്ങളും ഒക്കെയായി നമ്മുടെതന്നെയും മറ്റനേകം പേരുടെയും ജീവിതങ്ങൾ നമ്മുടെ കൈകളിലുണ്ട്.
അവയൊക്കെയും കൈകളിലേന്തി നമ്മൾ എന്താണ് ചെയ്യാറുള്ളത്?
നമ്മുടെ ജീവിതത്തിന്റെ പച്ചയായ മനുഷ്യാവസ്ഥകൾ തന്നെയാണ് വിഷയം.
 അനുചിതമായ പരിഹാരനിർദേശങ്ങളും, ഗൂഢലക്ഷ്യങ്ങളും വഴിയിൽ പ്രാധാന്യം നേടുമ്പോൾ  അറിയണം നമ്മൾ പ്രതിഷ്ഠിക്കുന്നത് വിഗ്രഹങ്ങളാണ്. ഈ അവസ്ഥകൾ കൃതജ്ഞതയോടെ ഉയർത്തി വാഴ്ത്തപ്പെടുമ്പോൾ  തിളക്കമേറിയ വിഗ്രഹങ്ങൾക്കുപോലും ഇടമില്ലാതാകും. കൃതജ്ഞതയോടെ ഉയർത്തപ്പെട്ടതുകൊണ്ടാണ് ക്രിസ്തു വിശക്കുന്ന ലോകത്തിനുവേണ്ടി അപ്പമായത്.
_______________
God in a fastfood cafe

2 February 2018

God in a fastfood cafe

We see in the Bible, King Jeroboam set up a new worship place,
a new god, a new faith story for the people to believe.
He tells them: “Here are your gods, Israel;
these brought you up out of the land of Egypt.”
When he says, “'I' give you a god,” what is his real intention?
Going to worship Yahweh in Jerusalem, might turn their hearts away from him,
and they might kill him. So he gave them a god; a ‘godly’ action, but a political intention.
People’s longing to worship, and loyalty to their faith are manipulated and consumed by his purpose.
Apparently they would sing, dance, worship and feel happy, but they go incomplete and still hungry.

Jesus could easily make it a reality to rise up as a popular hero,
one who is able to treat their hunger.
It was not 'he himself' who was in his heart,
but it was 'they and their hunger' that was there in his heart.
He really felt their fainting spirit,
“They have come to me… if I send them hungry, they may faint on the way…”
Jesus feeds the multitude in compassion.

We are given into our hands, our own life and the lives of anyone who is in our life, what do we do with them?
Treat them with shapeless gods,
offer them a spiritual path that benefit our honor and glory,
and let them faint on the way, is that we do?

The very human hunger and need is the issue.
When inappropriate solutions and agendas are initiated, idols find their place.
When the same hunger and need is raised in blessing, idols lose their place.
Raised in thanksgiving Jesus becomes the bread broken for the life of the world.

How often have we given our forms and shapes to God to suit us and our feelings?
We may give disfigured faces for God which appeal to the masks we have created for ourselves.
Such gods may be the greatest obstacle in meeting God. In our own families, prayer meetings and so on,
we too may, in small or larger ways present our agenda in a language of religion and faith.
Unfortunately these bloodsucking tools do work.
In the process we present gods, or at times we ourselves become gods.
"'This statue' will give 'this special favour',"
"'this' prayer will work miracles,"
"'do this' and 'this blessing' will be sure".... where is the place for God?
We need to free ourselves from these specifying superstitious attitude.
"Pass around 'Mary pictures', and 'Hail Mary's without breaking,"
"I am blessing in the name of Jesus," .... the digital sources of graces, what do they tell about our faith?
One might say that all these are part of devotion, and these do matter.
Actually these does not seem to be devotions, but easy techniques with assumed magical effects.
True devotion teaches a person loyalty and trust. It will enable the devotee to wait patiently.
But we have a fastfood access in the present 'pious' practices.
They might be 'tasty,' and delivered at once, but how much does it offer sustenance for us?

Though being so sincere in spiritual life, why do we not grow in freedom and maturity?
Perhaps, we have believed in ways that might be binding us to the gods created in ulterior motives.
Perhaps we were carried away by wonderful pop culture presentation,
style of celebrity worship and mass appeal.
It might have been greatly appealing,
and so we did not bother about meaning and depth in faith.
We were not fed with real bread.

Bread could have been an idol, and Jesus could have been a celebrated icon.
Jeroboam said: "They may turn away from me and they might kill me."
Jesus said: " I have come to give my life as a ransom for many."
This is the difference, between an idol and a life-offering.
________________
.... എന്നിട്ടും എനിക്ക് വിശക്കുന്നു

22 January 2018

Gratitude - the Door to Spiritual Growth

A grateful heart is due glory to God. Gratitude enables us to accept our life events and the people involved in it. They may be good or bad, but we will be able to approach them with openness. We will be able to remain comforted in our emptiness and pain. Since we are able to accept everything in thankfulness our complaints will become lesser and lesser, and grow more in understanding. As we are grateful for everything we become humbler. We become kind and generous as we become more aware of the 'given' aspect of life. There is nothing to boast about, I give thanks, why should I be envious of someone? I am content with what I am, and I am grateful. When our hearts matures enough to give thanks, our burdens turn light, and we will be filled with peace and joy.
So a thanksgiving sacrifice should not remain a ritualistic offering; it needs to become a life pattern, it should be a style of approach to life itself. Only then we can bring into reality those things that we speak high as self-surrender and self-emptying.
The graciousness that overflows from a grateful heart is the heaven within. It is the experience of peace, gentleness and strength. It is from here all other dimensions of holiness sprouts and grows. It is the experience of freedom, an experience of being adorned like a flower, being fed like a little sparrow, being consoled like a weeping child. that is the moment we really can experience the reassurance of the immeasurable love of God.
It is in a grateful heart where heaven is born. Closing our hearts against the reality of givenness prepares hell for ourselves and for others. We become envious and afraid of other's growth, and we gossip, conspire and plot evil. We begin to accuse ourselves and fill us with guilt. Not being able to accept our own reality might fill us with shame. Let us be thankful for everything, not as an empty loud sound but from the heart. May heaven be born in us.

When I say (even at the moment of death) that I offer myself completely, actually what I really say is that I am grateful for everything.

കൃതജ്ഞത - സുകൃതങ്ങളിലേക്കുള്ള വാതിൽ

നന്ദിയുള്ള ഹൃദയം ദൈവത്തെ മഹത്വപ്പെടുത്തുന്നു. കൃതജ്ഞതാമനോഭാവം, ജീവിതാനുഭവങ്ങളും അവയിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെയുമെല്ലാം തുറവിയോടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കും. ഇല്ലായ്മയിലും വേദനയിലും ആശ്വസിക്കാനാകും. കൃതജ്ഞതയിൽ എല്ലാം സ്വീകരിക്കാൻ കഴിയുന്നതിനാൽ നമ്മളുടെ പരാതികൾ കുറയും, സ്വീകാര്യത വളരും. എല്ലാത്തിനും നന്ദി പറയുന്നതിനാൽ നമ്മൾ എളിമപ്പെടുകയും ചെയ്യും. നല്കപ്പെട്ടതാണെന്നുള്ള ബോധ്യം വളരുമ്പോൾ പിടിവാശി വെടിഞ്ഞു വിട്ടുകൊടുക്കാനുമാകും, അലിവും, ദയയും, ഉദാരതയും നമ്മിൽ വളരും. നല്കപ്പെട്ടതായതുകൊണ്ട് എന്തിനു ഞാൻ അഹങ്കരിക്കണം? ഞാൻ നന്ദി പറയുന്നു. ജ്ഞാൻ എന്തിനു അസൂയപ്പെടണം? ഞാൻ എന്താണോ അതിൽ ഞാൻ സംതൃപ്തനാണ്, കാരണം ഞാൻ അതേപ്രതി നന്ദിയുള്ളവനാണ്. തുറവി ലഭിക്കുമ്പോൾ, വേദനിപ്പിക്കുന്ന ഓർമ്മകൾ സമർപ്പിക്കുവാനും കഴിയും. നന്ദിപറയാൻ ഹൃദയം വളരുമ്പോൾ ഒരുപാടു ഭാരം കുറയുകയും ആനന്ദവും സമാധാനവും നിറയുകയും ചെയ്യും. അവിടെയാണ് പരിശുദ്ധിയുടെ ഏതു തലവും മുള പൊട്ടുകയും വളർന്നു ഫലം നൽകുകയും ചെയ്യുന്നത്.
കൃതജ്ഞതാബലി എന്നത് ആചാരപരമായ അർച്ചനക്കപ്പുറം ഒരു ജീവിതക്രമമാകണം, ജീവിതത്തിന്റെ സമീപനരീതിയാകണം. അപ്പോഴേ ആത്മസമർപ്പണമെന്നും, ശൂന്യവൽക്കരണം എന്നുമൊക്കെയുള്ള വലിയ വാക്കുകൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയുള്ളു.
കൃതജ്ഞത നിറഞ്ഞ ഹൃദയത്തിൽ നിർഗമിക്കുന്ന ധന്യതയാണ് സ്വർഗ്ഗരാജ്യം,സമാധാനത്തിന്റെ, ശാന്തിയുടെ, വരദാനങ്ങളുടെ ഹൃദയാനുഭവം. പൂക്കളെപ്പോലെ അലങ്കരിക്കപ്പെടുകയും, പക്ഷികളെപ്പോലെ നല്കപ്പെടുകയും, കരയുന്ന കുഞ്ഞിനെപ്പോലെ ആശ്വസിക്കപ്പെടുകയും ചെയ്യുന്ന സ്വാതന്ത്ര്യാനുഭവം. ആ ആനന്ദത്തിലപ്പുറം മനുഷ്യജീവിതത്തിന്റെ അർത്ഥാന്തരങ്ങൾക്ക് അതിസ്വാഭാവികമായ കാല്പനികതകൾ ഏതു സ്വർഗ്ഗത്തെയാണ് സൃഷ്ടിക്കുക? കൃതജ്ഞതയില്ലാതെ അടയുന്ന ഹൃദയത്തിലാണ് നരകം പിറക്കുന്നത്. മറ്റുള്ളവരുടെ നന്മയിൽ ഭീതിപൂണ്ട്, അസൂയപ്പെട്ട് നമ്മൾ ഏഷണി കൂട്ടും, ഗൂഢാലോചന നടത്തും. നമ്മളെത്തന്നെ കുറ്റപ്പെടുത്തി കുറ്റബോധം കൊണ്ട് നമ്മെ നിറയ്ക്കും. നമ്മിലെ സത്യങ്ങളെ സ്വീകരിക്കാൻ കഴിയാതെ ലജ്ജിച്ചും സ്വയം അപമാനിച്ചും നരകയാതന വർദ്ധിപ്പിക്കുന്നു. നന്ദി പറയാം, വെറും വാക്കായല്ല ഹൃദ്യമായി. നമ്മിൽ സ്വർഗം പിറക്കട്ടെ!
ഞാൻ കൃതാർത്ഥനാണ്, നന്ദിയുള്ളവനാണ് എന്ന് തന്നെയാണ് ഞാൻ (മരണസമയത്തും) എല്ലാം പൂർണമായി സമർപ്പിക്കുന്നു എന്ന് ഏറ്റുപറയുന്നതിന്റെ അർത്ഥം.

1 January 2018

പിറക്കുന്നതെന്തും...

ആത്മാർഥമായി ആർക്കെങ്കിലും വേണ്ടി കുറച്ചുനാൾ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവരുടെ ജീവിതങ്ങളെ നമ്മളും താങ്ങുന്നതായി അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹങ്ങളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ അത്തരം അനുഭവങ്ങളിൽ ഓരോന്നിലും നിറഞ്ഞുനിൽക്കുന്ന ദിവ്യസാന്നിധ്യത്തെയും നമുക്ക് ധ്യാനിക്കാം. 
മറിയം "ഇതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു" എന്ന് നമ്മൾ വായിക്കുന്നുണ്ട്. മൂല്യമുള്ളവയാണ് നമ്മൾ സൂക്ഷിച്ചു വയ്ക്കുന്നത്. മാലാഖയുടെ സന്ദേശം മുതലുള്ള എല്ലാറ്റിലും വലിയ മാഹാത്മ്യംകണ്ടു ധ്യാനിച്ചതാവണം, ഇതിനു കാരണം. അത്തരത്തിൽ മൂല്യമർഹിക്കുന്ന നിമിഷങ്ങളിൽ ദൈവസാന്നിധ്യമറിയുമ്പോൾ അവ ആരാധ്യമാകുന്നുമുണ്ട്. ജീവിതനിമിഷങ്ങൾ അമൂല്യത കല്പിക്കപ്പെടാൻ അർഹമാണെന്നറിയുന്നതു അപ്പോഴാണ്.
ദൈവത്തിന്റെ  പ്രത്യേക കൃപാവരത്താൽ മറിയം അമലോത്ഭവയായിരുന്നു. മനുഷ്യഹൃദയങ്ങളിലെ ശൂന്യതയും, വ്യഥകളും, രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പും മറിയം സംഗ്രഹിച്ചു സൂക്ഷിച്ചു എന്ന് വേണം കരുതാൻ. ആ ഭാരം കനത്തതാണ്, മനുഷ്യചരിത്രത്തോളവും, പ്രപഞ്ചവിസ്തൃതിയോളവും  വലുതാണ്. രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പും പ്രാർത്ഥനയും അത്രതന്നെ ആത്മാർത്ഥവും ആയിരുന്നു എന്ന് വേണം ഓർക്കാൻ. ദൈവം അവളെ യോഗ്യയായി കാണുകയും ചെയ്യുന്നു. പ്രപഞ്ചത്തിനു ഒരു ഉദരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവിടെ ദൈവത്തിനു മൂർത്തീഭാവമെടുക്കാമായിരുന്നു. മറിയത്തിൽ, കാത്തിരിക്കുന്ന ഒരു ആത്മാർത്ഥഹൃദയവും, മനുഷ്യന്റെ ശൂന്യതയുടെ വിങ്ങലും ദൈവം കണ്ടു. പ്രപഞ്ചത്തെ അതിന്റെ അപൂർണതകളോടെ മറിയം സ്വാംശീകരിച്ചു എന്ന് വേണമെങ്കിൽ പറയാം. ആത്മാർഥമായി അവൾ സ്വാംശീകരിച്ച ഈ വേദന സ്വീകാര്യമായ പ്രാർത്ഥനയാകുന്നുണ്ട്. എവിടെയൊക്കെയും കൃപയുടെ അഭാവമുണ്ടോ, അവിടെയെല്ലാം ആ പ്രാർത്ഥനകൾ കൃപയെ വിളിച്ചുചേർത്തു.  ആ തുറവി സമ്മാനിതമായത് പ്രപഞ്ചം മുഴുവൻ ആരിലൂടെ സൃഷിടിക്കപ്പെട്ടോ അവന് അമ്മയാകാൻ യോഗ്യയായി കാണപ്പെട്ടുകൊണ്ടാണ്. രക്ഷകന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പുപോലും രക്ഷാകരമായിരുന്നു.

മറിയത്തിൽനിന്നു ജനിച്ചവൻ ദൈവപുത്രനാണ്;  ദൈവപുത്രൻ മറിയത്തിൽനിന്നു യഥാർത്ഥ മനുഷ്യനായി പിറന്നു. 

നമ്മിൽനിന്ന് ജനിക്കുന്നവ ദൈവികമല്ലെങ്കിൽ അവ നാശകാരകമായേക്കാം. നമ്മുടെ പ്രവൃത്തികളും വാക്കുകളും എത്ര തന്നെ ഉദാത്തവും, ദൈവികവും എന്ന് കരുതുമ്പോഴും അവയിൽ മനുഷ്യഗന്ധമില്ലെങ്കിൽ അവ യഥാർത്ഥത്തിൽ ദൈവികമാണോ എന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. നമ്മിൽനിന്ന് പിറക്കുന്നതെന്തും ദൈവികമായിരിക്കട്ടെ, അവയിൽ മനുഷ്യത്വത്തിന്റെ സ്വഭാവമുണ്ടാകട്ടെ. അതിലേക്കുള്ള നമ്മുടെ കാത്തിരിപ്പു പോലും രക്ഷാകരമാകട്ടെ.

25 December 2017

A Passover to Bethlehem

Many moments of passing over from one stage of life to another is known to us. A kind of passing over is required also for the ways we expect the divine presence. We expect god to be present in glory and power. But how have we experienced that presence in our lives? We have felt the presence not in glorious clouds or royal thrones, but in absolute tenderness that God offered in kindness mercy and freshness of life.
The Gospel of Blessedness
The newness of the gospel is the message that the countless blessings are poured over us. Every one who is open for it, deserves that blessedness. All those who may be weeping, burdened, persecuted, hungry, judged to be cursed, all are blessed, and graciousness is poured upon them. To lead them into this reality is the duty of a guide. Many things we made for the sake of clarity were actually binding us within their own boundaries. These definitions call our attention today, because these are the very explanations on which we base our reflections about our life and forget, or even reject totally the great blesssedness in us. the tenderness of the 'Messiah' is to free from these binding beliefs and definitions. We are, of course, in need of growth, yet how much more are we already in the state of having been accepted and blessed by God. Jesus raised his listeners with such a confidence that that they are blessed by the heavenly Father, not a cursed and condemned species. Actually the traditions mishandled people reinforcing such beliefs in the pretexts of religious definitions.For Jesus they were all the children of God, the sick, the sinners, the prostitutes, the dead, the widow ... 
The Passover to Bethlehem 
Promises find their fulfilment in our life in many different ways. The Holy Spirit filled Mary completely, especially her heart and womb. The same Spirit will sanctify all human situations. It is important to take a moment of pass over here seriously. This passing over is not for expecting miracles, nor for making possible something that is impossible, but to see the nobility of the ordinariness of our lives. When we imagine of God out of our everyday reality, in reality God is present where we have least expected. The Word that dwells in the heart of us throbs to incarnate in our own humanness. The truth is that we have not taken seriously our own humanity and the worth of it. Perhaps,we have distanced ourselves from our humanness and the soil on which we have set our foot. It is to take birth in our humanity the Word became flesh. Man, woman or transgender, sick, weak, or caring for the sick, we are in our humanity as word became flesh. For sure, Bethlehem presents this fact as a challenge, to keep away all highness and glory and seek what is really human.
Possible Tragedy in Bethlehem
Those who came to Bethlehem were not of any definitions. Once one ties oneself with ideals and definitions, a spontaneous response is impossible when a possible revelation is available in our tangible realities. those who rejoice at the manger are those who revered the sacredness around without binding it under any structure, and those who realised that cultures must not close us within. The imaginative belief of the shepherds would have been related to the care that they who themselves are weak, give to the sheep, and to the feeling of the security the sheep would feel. The wise man reached there seeking the inner radiance beyond nation and culture. The revelation we receive in being in our own humanity is deeper than authority, power and knowledge. The more the definitions the more the boundaries.  At the manger, they also lack definitions along with power and knowledge. This absence makes them capable of welcoming each other at the manger. There is no religion, culture, nationality to define who they are. There is a child "born for you." Every situation where one is for the other there is a manifestation of incarnated care and concern. There one cannot become an icon to be honoured or even worshipped, they must empty themselves. It is the blessedness that is offered to us that we feel in every gesture of kindness through many unknown hands.

We must be kind enough to ourselves to return to the simplicity of Bethlehem. Wherever we generously give and receive humbly, there resounds the incarnate form of the word in reality in our own flesh. May The Emmanuel, The Word made Flesh enable us to take birth into such a freedom.

24 December 2017

ബെത്‌ലെഹെമിലേക്കുള്ള കടന്നു പോകൽ

അനുഗ്രഹങ്ങളുടെ മംഗളവാർത്ത
അതിരുകളില്ലാതെ അനുഗ്രഹം നൽകപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് സുവിശേഷത്തിന്റെ നവീനത. കരയുന്നവരും, ഭാരം വഹിക്കുന്നവരും, പീഡിപ്പിക്കപ്പെട്ടവരും, വിശക്കുന്നവരും, ശപിതരായി വിധിക്കപ്പെട്ടവരും ഈ ധന്യതക്ക് അർഹരാണ്. ആ യാഥാർത്ഥ്യത്തിലേക്ക് അവരെ കൊണ്ടുപോകുകയാണ് നല്ല വഴികാട്ടിയുടെ കടമ. വ്യക്തതക്കു വേണ്ടി നാം നിർണ്ണയിച്ച പലതും നമ്മെ ബന്ധിച്ചിടുകയായിരുന്നു. അവയുടെ പ്രാമുഖ്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. കുരുക്കഴിക്കപ്പെടേണ്ട നിർവചനങ്ങളിൽ നിന്നും അവരെ സ്വാതന്ത്രരാക്കുകയാണ് നല്ല ഇടയന്റെ സാന്നിധ്യത്തിന്റെ ആർദ്രത. വളർച്ച ആവശ്യമുണ്ടെങ്കിലും, നമ്മൾ എത്രയോ അനുഗ്രഹീതരാണ്. അവന്റെ വാക്കുകൾ പുതുജീവന്റെ നനവായി നമ്മിലേക്ക്‌ കിനിഞ്ഞിറങ്ങും. നമ്മിലെ നന്മകളും  ഒടിവുകളും ആ ധന്യതയിൽ നിർവൃതി അറിയും.
ബെത്‌ലെഹെമിലേക്കുള്ള കടന്നു പോകൽ 
മറിയത്തെ, പൂർണമായും, പ്രത്യേകമായി അവളുടെ ഹൃദയത്തെയും, ഉദരത്തെയും  ധന്യമാക്കിയ ഈശ്വരചൈതന്യം നമ്മിലെ മനുഷ്യാവസ്ഥകളെയും ശ്രേഷ്‌ഠമാക്കും എന്നതാണ്  വാഗ്‌ദാനങ്ങളുടെ പൊരുൾ. തുറവിയുള്ള ഹൃദയത്തിനു പ്രപഞ്ചത്തെ വഹിക്കാനുള്ള ഗർഭപാത്രമാകാം. കടന്നുപോകലിന്റെ ഒരു നിമിഷം ഇവിടെ കാര്യമായെടുക്കാനുണ്ട്. അത്ഭുതങ്ങളെ പ്രതീക്ഷിക്കാനോ, അസംഭവ്യമായവ സാധ്യമാക്കാനോ അല്ല, സാധാരണത്വത്തിൽ ഗരിമ കാണുവാനാണ് ഈ കടന്നുപോകലിന്റെ അർത്ഥം. തീർച്ചയായും, ധൈര്യവും, കനിവും, വിവേചനയും, മൗനവും അതിൽ അലിവ് നൽകുന്ന ഗുണങ്ങളാണ്.  നമ്മിലോരോരുത്തരിലെയും ഹൃദയത്തിൽ വസിക്കുന്ന ദിവ്യജ്ഞാനം, ആ ആദിവചനം നമ്മിലെ മനുഷ്യനിൽ അവതീർണമാകാൻ തുടിക്കുന്നുണ്ട്. നമ്മിലെ മണ്ണിനെയും, മനുഷ്യനെയും നമ്മൾ കാര്യമായിട്ടെടുത്തിട്ടില്ല എന്നതാണ് സത്യം. പകരം, മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. നമ്മിലെ മാനുഷികതയിൽ ജീവിക്കുവാനായി വചനം മനുഷ്യനായിത്തീരുന്നു. ആണോ പെണ്ണോ ഭിന്നലിംഗരോ, രോഗിയോ തളർന്നവരോ ശുശ്രൂഷിക്കുന്നവരോ ആവട്ടെ, നമ്മളുടെ കൊച്ചുജീവിതങ്ങളിൽ വചനം മാംസം ധരിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയായിത്തന്നെയാണ് ബെത്‌ലെഹെം നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സകല പെരുമകളെയും മാറ്റിനിർത്താനും പച്ചമനുഷ്യനിലേക്കു വളരാനുമുള്ള ഒരു കടന്നുപോക്ക്‌.                              
ബെത്‌ലെഹെമിന്റെ ദുരന്തമുഖം
നിർവചനങ്ങളില്ലാത്തവരാണ് ബെത്‌ലെഹെമിൽ എത്തിയത്. തങ്ങളെത്തന്നെ നിർവചിക്കുന്നവർ തങ്ങളുടെ സ്വത്വം ആദർശങ്ങളോടോ, മതസംഹിതകളോടോ, ന്യായപ്രമാണങ്ങളോടോ ബന്ധപ്പെടുത്തി വയ്ക്കുമ്പോൾ, ജീവിതനിമിഷങ്ങളിൽ തെളിഞ്ഞുവരുന്ന അനുഗ്രഹീതമായ വെളിപാടുകൾക്ക് നൈസർഗികമായ ഒരു പ്രത്യുത്തരം നൽകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ഭവ്യത നൽകേണ്ടവയെ മതത്തിന്റെ ചട്ടക്കൂടുകളിൽ ഒതുക്കാതെ അതിന്റെ തന്നെ നിർമലതകളിൽ വന്ദിച്ചവരും, സംസ്കാരങ്ങൾ നമ്മെ അടച്ചിടുന്നവയല്ലെന്നു തിരിച്ചറിഞ്ഞവരുമാണ് പുൽക്കൂടിനു മുമ്പിൽ സന്തോഷിക്കുന്നത്. ആട്ടിടയരുടെ വിശ്വാസഭാവനകൾ പ്രകൃതിബന്ധങ്ങളോടും, ഇടയവൃത്തിയോടും ചേർന്നതായിരിക്കാം. അബലരായിരിക്കുന്ന തങ്ങൾ നൽകുന്ന സുരക്ഷയും, ആടുകളുടെ ഉള്ളിലുള്ള സുരക്ഷാബോധവും അവരുടെ വിശ്വാസത്തിന്റെ ആന്തരികരൂപമായിരിക്കാം. ജ്ഞാനികളാണെങ്കിൽ, രാജ്യത്തിനും സംസ്കാരത്തിനും അതീതമായി ഉൾവെളിച്ചം തേടി വന്നവരാണ്. അധികാരത്തിനും അറിവിനും മീതെയാണ് പച്ചമനുഷ്യനാകുന്നതിലെ വെളിപാട്. നിർവ്വചനങ്ങൾ ഏറുംതോറും അതിരുകളും ഏറുകയാണ്, ലാളിത്യമാർന്നതിനെയെല്ലാം അകറ്റി മാറ്റുകയാണ്. ഉണ്ണിയുടെ പുൽത്തൊഴുത്തിൽ സമ്പത്തിന്റെയും, അധികാരത്തിന്റെയും ഇല്ലായ്‌മയ്‌ക്കൊപ്പം നിർവചനങ്ങളുടെ ഇല്ലായ്മയും ഉണ്ട്. നിർവചനങ്ങളുടെ ഇല്ലായ്മയിലാണ് അവിടെ എല്ലാവർക്കും പരസ്പരം സ്വീകരിക്കാൻ കഴിയുന്നത്. ആവർത്തിക്കപ്പെടുന്ന മുഖ്യസന്ദേശത്തിലും ആ ധ്വനിയുണ്ട്: "നിങ്ങൾക്ക് വേണ്ടി ജനിച്ച ശിശു" - മനുഷ്യൻ അപരനുവേണ്ടിയാകുന്ന ഓരോ അവസ്ഥയിലും പരിപാലനയുടെയും കരുതലിന്റെയും വെളിപാടുകളുണ്ട്. ആ പുത്തനനുഭവങ്ങളിലേക്ക് ഒരാൾ അവതരിക്കുന്നത് വിഗ്രഹമാകനല്ല, അലിഞ്ഞു തീരാനാണ്. ഉപ്പും ലവണങ്ങളും അലിഞ്ഞുചേർന്നാണ് ജീവൻ നൽകുന്നത്, ജീവാംശത്തിന്റെ ഭാഗമാകുന്നത്‌. ഒരു ചെറു മഞ്ഞുകണം പോലും ഈ അലിവ് നൽകുന്നുണ്ട്. നമ്മിലെ മണ്ണിനെ അലിയിച്ചു മൃദുത്വം നൽകുന്ന ജലകണമാണ് ഈശ്വരകൃപ. പൊടിയുടെ പൊടിയുടെ ഗന്ധമറിഞ്ഞ നമുക്ക് മണ്ണിന്റെ പശിമ പറ്റാൻ ഈ നനവ് വേണം. ഒരു പുതുജീവരൂപമായി നമ്മിൽ വളരുന്നതും ഇതേ കൃപ തന്നെ. ഈ കൃപാസമൃദ്ധിയാണ് ഓരോ കരുതലിലും നാം അറിയുന്നത്. നിർവചനങ്ങളുടെ ചിന്താധാരയിൽ തടയപ്പെടുന്നതും ഈ കൃപ തന്നെ.      

ദൈവം മനുഷ്യനാകുന്നതിലെ വിളി, വീണ്ടും വീണ്ടും കൂടുതൽ ആഴങ്ങളുള്ള  മനുഷ്യരാകുവാൻ തന്നെയാണ്. ഭക്തിയിലെ ആഡംബരങ്ങൾ പോലും   ഭാരങ്ങളാകുന്നു എങ്കിൽ തീർച്ചയായും ഇല്ലായ്‌മയുടെ ബെത്‌ലെഹെമിലേക്കു മടങ്ങാൻ നമ്മോടുതന്നെ കനിവ് കാണിക്കണം. ഉദാരതയോടെ നൽകുകയും, എളിമയോടെ  സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഓരോ കരുതലിലും വചനത്തിന്റെ മാംസരൂപം തെളിയുന്നുണ്ട്. സംഹിതകളും ആദർശങ്ങളും നമ്മുടെ കണ്ണുകളെയും കാതുകളെയും അടച്ചുകളയാതിരിക്കട്ടെ.    

Most Viewed

Featured post

Spoken in the name of the Lord

Among the guests of Herod, perhaps there was so much laughter and celebration, noise and cheer. On other side, the last groaning still may h...